ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

അയ്യപ്പന് ആദരാജ്ഞലികള്‍.....

കവി എ. അയ്യപ്പന്‍  അന്തരിച്ചു ...

തെരുവില്‍ നിന്ന് തെരുവിലെക്കുള്ള യാത്ര അവസാനം തെരുവില്‍ തന്നെ പൊലിഞ്ഞു.....

മലയാള കവിത സാഹിത്യത്തിന്‍റെ നിയമസംഹിതകള്‍ക്ക് ഒരു മറുവാക്ക് ആയിരുന്ന കവി...ശ്രി. എ. അയ്യപ്പന്‍ യാത്രയായി...

അങ്ങനെ ആ പൊള്ളുന്ന വാക്കുകള്‍ അവസാനിച്ചു......

ആദരാഞ്ജലികള്‍ ........


''എനിക്കു മരണം വരെ ഓരോ ദിവസവും ഓരോ വീട്ടില്‍ ഉറങ്ങണം....

സ്വന്തമായി ഒരു വീട് ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഒരു വരാന്ത എനിക്ക് വീടാണ്...ഒരു റെയില്‍വേ പ്ലാറ്റ് ഫോം എനിക്ക് വീടാണ്.

മഴ എന്തൊരു മഴ .

വെയില്‍ എന്തൊരു വെയില്‍.

മഞ്ഞ്‌ എന്തൊരു മഞ്ഞ്‌ .

എന്ന് പ്രകൃതിയെ ശപിക്കുന്ന ഒരു മനസല്ല ഞാന്‍..... ''

                                                                           എ. അയ്യപ്പന്‍

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

നാട്ടിലേക്കും.......പിന്നെ തിരിച്ചും.............

ഇത്രയും നാള്‍ എവിടെ ആയിരുന്നു എന്ന് ചോദിച്ചാല്‍....സമയത്തിന്റെ ചുരുക്കം എന്ന് ഞാന്‍ പറയും...അങ്ങനെ പറയുമ്പോള്‍ അത് ശരിയാണോ എന്ന് എനിക്ക് തന്നെ സംശയം......യഥാര്‍ത്ഥത്തില്‍ മടി, അലസത...ഇതൊക്കെയായിരുന്നു കാരണം.........ഇതിനിടയില്‍ ''സുഖ ചികിത്സക്കായി'' നാട്ടിലേക്കു ഒരു യാത്ര നടത്തി...അസുഖങ്ങള്‍ ഒന്നും കൂടാതെ എന്തായാലും തിരിച്ചെത്തി.........
ഡല്‍ഹി വിമാനത്താവളത്തിലേക്ക് ആ ഇമ്മിണി ബല്യ ബീമാനം പറന്നിറങ്ങുമ്പോള്‍ നേരം പര പര വെളുക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ......പുതിയ വിമാനത്താവളത്തിന്റെ ഗുണ ഗണങ്ങളെ കുറിച്ച് നേരത്തെ തന്നെ വായിച്ചിരുന്നു...... മൊത്തത്തില്‍  ഗൊള്ളാം.........
അവിടെ  നിന്നും തിരുവനന്തപുരം  ഇന്റര്‍ നാഷനലിലേക്ക് ........ഒരു വര്ഷം മുന്‍പ് അവിടുന്ന് വിട്ടപ്പോള്‍   ഉള്ള റോഡിലൂടെയല്ല വീട്ടിലേക്കു പോയത്...റോഡ്‌ ഏതാ കുഴി ഏതാ എന്ന് കണ്ടു പിടിക്കണമെങ്കില്‍ ഭൂത കണ്ണാടി  വച്ച് നോക്കണം...എണ്‍പതിനായിരം കുഴി ഉണ്ടെന്നാണ് മത്രി പറഞ്ഞത്. ആ മനുഷ്യനെ  സമ്മതിക്കണം..ഇത്ര കൃത്യമായി എങ്ങനെ എണ്ണി പറയാന്‍ കഴിഞ്ഞു...
,,,,,,,,,,,,,,,,,,,,,,,,അത്ഭുതം.......ഭീകരം.....ബീഭത്സം,,,,,,,,,,,,,
അകെ കൊണ്ട് പോയത് chokolates  ആയിരുന്നു........ അത് കണ്ടിട്ടൊന്നും ആര്‍ക്കും ഒരു ഉഷാര്‍ ഇല്ല..കുപ്പി ഉണ്ടോ എന്നാണ് ചോദ്യം...
യാത്രകള്‍ ആയിരുന്നു കൂടുതലും......2 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനു കുറഞ്ഞത്‌ പത്തു മിനുട്ട് വേണമായിരുന്നു.....അത് കൊണ്ട് അവധിയുടെ പകുതിയും ബസിലും ട്രെയിനിലും ആയി  പോയി......
ഇതിനിടയില്‍ ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞ പഴയ ലാവണത്തില്   പോയി..........കുറച്ചു ഭൌതികമായ മാറ്റങ്ങള്‍ മാത്രം......പക്ഷെ ആ ഭീകരമായ നിശബ്ദ സൌന്ദര്യം ഇപ്പോളും ഉണ്ട് അവിടെ......അങ്ങനെ പെട്ടെന്നങ്ങ് അവധി കഴിഞ്ഞു...തിരിച്ചു വിമാനം കയറുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം.........തിരുവനതപുരം മെട്രോ കണ്ണില്‍ നിന്നും മറയുന്നിടം വരെ നോക്കി ഇരുന്നു.....വീണ്ടു വേഗമാര്‍ന്ന ജീവിതത്തിലേക്ക്....ഒറ്റപ്പെടലിന്റെ തീക്ഷ്ണതയിലേക്ക്.......