കവി എ. അയ്യപ്പന്‍ അന്തരിച്ചു ...
തെരുവില്‍ നിന്ന് തെരുവിലെക്കുള്ള യാത്ര അവസാനം തെരുവില്‍ തന്നെ പൊലിഞ്ഞു.....
മലയാള കവിത സാഹിത്യത്തിന്‍റെ നിയമസംഹിതകള്‍ക്ക് ഒരു മറുവാക്ക് ആയിരുന്ന കവി...ശ്രി. എ. അയ്യപ്പന്‍ യാത്രയായി...
അങ്ങനെ ആ പൊള്ളുന്ന വാക്കുകള്‍ അവസാനിച്ചു......
ആദരാഞ്ജലികള്‍ ........
''എനിക്കു മരണം വരെ ഓരോ ദിവസവും ഓരോ വീട്ടില്‍ ഉറങ്ങണം....
സ്വന്തമായി ഒരു വീട് ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഒരു വരാന്ത എനിക്ക് വീടാണ്...ഒരു റെയില്‍വേ പ്ലാറ്റ് ഫോം എനിക്ക് വീടാണ്.
മഴ എന്തൊരു മഴ .
വെയില്‍ എന്തൊരു വെയില്‍.
മഞ്ഞ് എന്തൊരു മഞ്ഞ് .
എന്ന് പ്രകൃതിയെ ശപിക്കുന്ന ഒരു മനസല്ല ഞാന്‍..... ''
എ. അയ്യപ്പന്‍
2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച
2010, ഒക്‌ടോബർ 9, ശനിയാഴ്‌ച
നാട്ടിലേക്കും.......പിന്നെ തിരിച്ചും.............
ഇത്രയും നാള്‍ എവിടെ ആയിരുന്നു എന്ന് ചോദിച്ചാല്‍....സമയത്തിന്റെ ചുരുക്കം എന്ന് ഞാന്‍ പറയും...അങ്ങനെ പറയുമ്പോള്‍ അത് ശരിയാണോ എന്ന് എനിക്ക് തന്നെ സംശയം......യഥാര്‍ത്ഥത്തില്‍ മടി, അലസത...ഇതൊക്കെയായിരുന്നു കാരണം.........ഇതിനിടയില്‍ ''സുഖ ചികിത്സക്കായി'' നാട്ടിലേക്കു ഒരു യാത്ര നടത്തി...അസുഖങ്ങള്‍ ഒന്നും കൂടാതെ എന്തായാലും തിരിച്ചെത്തി.........
ഡല്‍ഹി വിമാനത്താവളത്തിലേക്ക് ആ ഇമ്മിണി ബല്യ ബീമാനം പറന്നിറങ്ങുമ്പോള്‍ നേരം പര പര വെളുക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ......പുതിയ വിമാനത്താവളത്തിന്റെ ഗുണ ഗണങ്ങളെ കുറിച്ച് നേരത്തെ തന്നെ വായിച്ചിരുന്നു...... മൊത്തത്തില്‍ ഗൊള്ളാം.........
അവിടെ നിന്നും തിരുവനന്തപുരം ഇന്റര്‍ നാഷനലിലേക്ക് ........ഒരു വര്ഷം മുന്‍പ് അവിടുന്ന് വിട്ടപ്പോള്‍ ഉള്ള റോഡിലൂടെയല്ല വീട്ടിലേക്കു പോയത്...റോഡ് ഏതാ കുഴി ഏതാ എന്ന് കണ്ടു പിടിക്കണമെങ്കില്‍ ഭൂത കണ്ണാടി വച്ച് നോക്കണം...എണ്‍പതിനായിരം കുഴി ഉണ്ടെന്നാണ് മത്രി പറഞ്ഞത്. ആ മനുഷ്യനെ സമ്മതിക്കണം..ഇത്ര കൃത്യമായി എങ്ങനെ എണ്ണി പറയാന്‍ കഴിഞ്ഞു...
,,,,,,,,,,,,,,,,,,,,,,,,അത്ഭുതം.......ഭീകരം.....ബീഭത്സം,,,,,,,,,,,,,
അകെ കൊണ്ട് പോയത് chokolates ആയിരുന്നു........ അത് കണ്ടിട്ടൊന്നും ആര്‍ക്കും ഒരു ഉഷാര്‍ ഇല്ല..കുപ്പി ഉണ്ടോ എന്നാണ് ചോദ്യം...
യാത്രകള്‍ ആയിരുന്നു കൂടുതലും......2 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനു കുറഞ്ഞത് പത്തു മിനുട്ട് വേണമായിരുന്നു.....അത് കൊണ്ട് അവധിയുടെ പകുതിയും ബസിലും ട്രെയിനിലും ആയി പോയി......
ഇതിനിടയില്‍ ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞ പഴയ ലാവണത്തില് പോയി..........കുറച്ചു ഭൌതികമായ മാറ്റങ്ങള്‍ മാത്രം......പക്ഷെ ആ ഭീകരമായ നിശബ്ദ സൌന്ദര്യം ഇപ്പോളും ഉണ്ട് അവിടെ......അങ്ങനെ പെട്ടെന്നങ്ങ് അവധി കഴിഞ്ഞു...തിരിച്ചു വിമാനം കയറുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം.........തിരുവനതപുരം മെട്രോ കണ്ണില്‍ നിന്നും മറയുന്നിടം വരെ നോക്കി ഇരുന്നു.....വീണ്ടു വേഗമാര്‍ന്ന ജീവിതത്തിലേക്ക്....ഒറ്റപ്പെടലിന്റെ തീക്ഷ്ണതയിലേക്ക്.......
ഡല്‍ഹി വിമാനത്താവളത്തിലേക്ക് ആ ഇമ്മിണി ബല്യ ബീമാനം പറന്നിറങ്ങുമ്പോള്‍ നേരം പര പര വെളുക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ......പുതിയ വിമാനത്താവളത്തിന്റെ ഗുണ ഗണങ്ങളെ കുറിച്ച് നേരത്തെ തന്നെ വായിച്ചിരുന്നു...... മൊത്തത്തില്‍ ഗൊള്ളാം.........
അവിടെ നിന്നും തിരുവനന്തപുരം ഇന്റര്‍ നാഷനലിലേക്ക് ........ഒരു വര്ഷം മുന്‍പ് അവിടുന്ന് വിട്ടപ്പോള്‍ ഉള്ള റോഡിലൂടെയല്ല വീട്ടിലേക്കു പോയത്...റോഡ് ഏതാ കുഴി ഏതാ എന്ന് കണ്ടു പിടിക്കണമെങ്കില്‍ ഭൂത കണ്ണാടി വച്ച് നോക്കണം...എണ്‍പതിനായിരം കുഴി ഉണ്ടെന്നാണ് മത്രി പറഞ്ഞത്. ആ മനുഷ്യനെ സമ്മതിക്കണം..ഇത്ര കൃത്യമായി എങ്ങനെ എണ്ണി പറയാന്‍ കഴിഞ്ഞു...
,,,,,,,,,,,,,,,,,,,,,,,,അത്ഭുതം.......ഭീകരം.....ബീഭത്സം,,,,,,,,,,,,,
അകെ കൊണ്ട് പോയത് chokolates ആയിരുന്നു........ അത് കണ്ടിട്ടൊന്നും ആര്‍ക്കും ഒരു ഉഷാര്‍ ഇല്ല..കുപ്പി ഉണ്ടോ എന്നാണ് ചോദ്യം...
യാത്രകള്‍ ആയിരുന്നു കൂടുതലും......2 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനു കുറഞ്ഞത് പത്തു മിനുട്ട് വേണമായിരുന്നു.....അത് കൊണ്ട് അവധിയുടെ പകുതിയും ബസിലും ട്രെയിനിലും ആയി പോയി......
ഇതിനിടയില്‍ ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞ പഴയ ലാവണത്തില് പോയി..........കുറച്ചു ഭൌതികമായ മാറ്റങ്ങള്‍ മാത്രം......പക്ഷെ ആ ഭീകരമായ നിശബ്ദ സൌന്ദര്യം ഇപ്പോളും ഉണ്ട് അവിടെ......അങ്ങനെ പെട്ടെന്നങ്ങ് അവധി കഴിഞ്ഞു...തിരിച്ചു വിമാനം കയറുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം.........തിരുവനതപുരം മെട്രോ കണ്ണില്‍ നിന്നും മറയുന്നിടം വരെ നോക്കി ഇരുന്നു.....വീണ്ടു വേഗമാര്‍ന്ന ജീവിതത്തിലേക്ക്....ഒറ്റപ്പെടലിന്റെ തീക്ഷ്ണതയിലേക്ക്.......
2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച
nostagia അഥവാ NOSTALGIA
Nostalgia എന്നുപറയുന്നത് ഒരു അതിഭയങ്കരമായ സംഭവമാണ്...
എന്റെ Nostalgia ആരംഭിക്കുന്നതും അവസാനിക്കുന്നതും സര്‍വകലാശാല ജീവിതത്തില്‍ നിന്നാണ്...
അതിനു മുന്‍പും പിന്‍പും ഓര്‍മ്മകള്‍ മാത്രമാണ്. അത് Nostalgia എന്ന അതിഭയങ്കരമായ തലത്തിലേക്ക് ഉയര്‍ന്നിരുന്നില്ല...എന്തുകൊണ്ടാവും അങ്ങനെ സംഭാവിക്കാഞ്ഞത്??? അത് ഒരു ചോദ്യം മാത്രമാണ്. അതിന്റെ ഉത്തരം ലളിതമാണ്.പക്ഷെ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസവുമാണ് ....
സര്‍വകലാശാല ഹോസ്റ്റല്‍.......എനിക്ക് തോന്നുന്നു...ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം അതാണെന്ന്....നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷവും അത് ഓര്‍മയില്‍ പതിയാന്‍ അധിക സമയം വേണ്ട.....രാത്രിയില്‍ ഭക്ഷണം കഴിഞ്ഞു വന്നു അനിയത്രിതമായ സ്വാതന്ത്ര്യത്തോടെ റോഡില്‍ കിടക്കുന്നതും...ഭൂമിക്കു താഴെയും മുകളിലും ആയുള്ള എല്ലാ വിഷയങ്ങളിലും ഇടപെടുന്നതും തര്‍ക്കിക്കുന്നതും.......
ഹോ......ഓര്‍ക്കുമ്പോള്‍ തന്നെ എന്ത് സന്തോഷമാണ്........ എന്ത് രുചിയായിരുന്നു......ഹോസ്ടലിലെ ഭക്ഷണത്തിന്.......എന്തൊക്കെ തരത്തിലുള്ള കറികള്‍........ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു.......വെളുപ്പിനെ വരെ നീണ്ടുനില്‍ക്കുന്ന നടന്‍ പാട്ടുകളുടെ പോലിമയോടെയുള്ള ആഘോഷ പരിപാടികള്‍....... എന്ത് സ്വാതന്ത്ര്യം ആയിരുന്നു........അത് അനുഭവിച്ചു തന്നെ അറിയണം.....
ഹോ.....എന്റെ ക്ലാസ്സ് റൂം ......മിടുക്കന്മാരും മിടുക്കികളുമായ എന്റെ കൂട്ടുകാര്‍.......സര്‍വകലാശാല ഫിലിം ഫെസ്ടിവല്‍......സര്‍വകലാശാല ആര്‍ട്ട് ഫെസ്ടിവല്‍.....അസാധ്യമായി ക്ലാസുകള്‍ എടുക്കുന്ന അധ്യാപകര്‍....പരീക്ഷകള്‍.........അതിന്റെ തലേനാള്‍ ഉള്ള പഠനങ്ങള്‍........ഹോ....സമയം പോയതെ അറിഞ്ഞില്ല.........രണ്ടു രണ്ടര വര്ഷം എങ്ങനെ കടന്നു പോയി.........
മലയുടെ മുകളിലേക്ക് പോയ ദിവസം.........കെട്ടിടത്തിനു മുകളില്‍ കയറിയ ദിവസം.....നീന്താന്‍ ശ്രമിച്ചു വെള്ളം കുടിച്ച ദിവസം.....കരിക്കുകള്‍ കുടിച്ച ദിവസം......ചീനി ചുട്ടു തിന്ന ദിവസം........നോയമ്പ് എടുത്ത ദിവസം.........മാങ്ങാ തിന്നു ജീവിച്ച ദിവസം.........രാത്രി സഞ്ചാരങ്ങള്‍........സെക്കന്റ് ഷോ സിനിമകള്‍.......ടൌണിലെ രണ്ടു രൂപ മാത്രം വിലയുള്ള ഉഴുന്ന് വടകള്‍...ഉള്ളിവടകള്‍...മുളക് ബജ്ജികള്‍.........ഇതൊക്കെ ഇപ്പോളും ഓര്‍മയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു വേറെ ഒരു പേരില്ല........nostagia അഥവാ NOSTALGIA .........
2010, ഏപ്രിൽ 4, ഞായറാഴ്‌ച
മദ്യം വിഷമാണോ???
മദ്യം വിഷമാണോ??? ഏയ് .........ഒരിക്കലുമല്ല... ആരു പറഞ്ഞു മദ്യം വിഷമാണെന്ന്.....പണ്ടെങ്ങോ മദ്യത്തിന്റെ രുചി അറിയാത്ത നമ്മടെ ശ്രീ നാരായണ ഗുരുവോ മറ്റോ
അങ്ങനെ പറഞ്ഞെന്നു വച്ച്......അങ്ങനെ ഒന്നുമല്ല...യഥാര്‍ത്ഥത്തില്‍ മദ്യം അമൃതാണ്.....ഞങ്ങള്‍ മലയാളികളുടെ ദേശിയ പാനിയം ആണ്...കേരള സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന നട്ടെല്ലു ആണ്...
കേരളത്തെ കുറിച്ച് ഈ അടുത്ത കാലത്ത് BBC യില്‍ വന്നത് രണ്ടു വാര്‍ത്തകള്‍ ആണ് . ഒന്ന് ആറ്റുകാല്‍ പോങ്കാലയെ കുറിച്ചും മറ്റൊന്ന് മലയാളികളുടെ മദ്യാസക്തിയെ കുറിച്ചും ആണ്......അങ്ങനെ നമ്മള്‍ ലോകപ്രശസ്തരായി മാറിയിരിക്കുന്നു....പാശ്ചാത്യ രാജ്യങ്ങളില്‍ ആണും പെണ്ണും അമ്മയും
അച്ഛനും എല്ലാം കൂടി ഒരുമിച്ചു കുടിച്ചിട്ടും നമ്മളോടോപ്പം എത്തുന്നില്ല...നമ്മള്‍ ന്യൂ ഇയര്‍ കാലത്ത് കുടിച്ച മദ്യത്തിന്റെ കണക്കു കണ്ടിട്ട്...സായിപ്പന്മാര്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല....അത് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് കളില്‍ നിന്നും മാത്രമുള്ള കണക്കാണ്...കേരളത്തില്‍ അങ്ങോളം ഇങ്ങോളം കിടക്കുന്ന ബാറില്‍ നിന്നുള്ള കണക്കു കൂടി എടുത്താല്‍........ആലോചിക്കാന്‍ വയ്യ....അതൊരു ഭീമമായ തുക ആയിരിക്കും....20 രൂപ നിര്‍മാണ ചെലവുള്ള ചാത്തന്‍ സാധനത്തിനു 200 രൂപയാണ് കേരളത്തില്‍ വില...ഇനി 400 ആക്കിയാലും കാര്യമൊന്നുമില്ല......നമ്മള്‍ നേരത്തെ കണ്ട തുക കുറച്ചു കൂടി ഭീകരമായി മാറും അത്രേയുള്ളൂ....
കൂടുതലും കൂലിപ്പണിക്കാരായ സാധാരണക്കാരന് ആണ് മദ്യത്തിനു ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല...അവനു ദിവസം കിട്ടുന്ന കൂലിയുടെ പകുതി മദ്യത്തിനു വേണ്ടി ചെലവഴിക്കുന്നു...ശാരിരിക അദ്വാനം കൂടുതല്‍ ഉള്ള അവരുടെ ശരീരത്തിനുള്ള മരുന്നാണ് അത്രേ മദ്യം....ഇപ്പോള്‍ നാട്ടില്‍ കൂട്ടുകാര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ ഉള്ള പ്രധാന അജണ്ട മദ്യപാനമാണ്.....ഞാനൊരു അമ്പതു ഇടാം...... നീ ഒരു അമ്പതു ഇട്....ഒരു പൈന്റ് എടുക്കാം...ഇതാണ് പ്രധാനവാചകം....
നമ്മുടെ നാട്ടിലെ ദാമ്പത്യ ബന്ധങ്ങള്‍ തകരുന്നതിന്റെയും കുറ്റകൃത്യങ്ങള്‍ വര്ധിക്കുന്നതിന്റെയും ഒരു പ്രധാന കാരണം മദ്യാസക്തി ആണ്.....ആളുകളുടെ ഇടയില്‍ പ്രതിപക്ഷ ബഹുമാനം ഇല്ലാതായിരിക്കുന്നു...
അച്ഛനെയോ അമ്മയെയോ ആരെയും വകവക്കുന്നില്ല.....റോഡ് സൈഡിലും കടത്തിണ്ണകളില്‍ ഇരുന്നും പരസ്യമായാണ് മദ്യപാനം......കുപ്പിയുടെ പോലും വലുപ്പം ഇല്ലാത്ത സ്കൂള്‍ കുട്ടികള്‍ വരെ മദ്യപിക്കുന്നവരാണ്....... ഒരു അദൃശ്യമായ അരാജകത്വം കേരളത്തില്‍ നില നില്‍ക്കുന്നുണ്ട് എന്നുള്ളത് കാണാതെ വയ്യ...... ഒരു കുപ്പി പൊട്ടിച്ചാല്‍ അത് തീരുന്നിടം വരെയാണ് കുടി......അല്ലാതെ മതിയാകും വരെ അല്ല.....സന്ധ്യ സമയങ്ങളില്‍ കേരളത്തിലൂടെ ബസില്‍ യാത്ര ചെയ്താല്‍ ഇപ്പോള്‍ നമുക്ക് കുടിക്കാതെ തന്നെ ഫിറ്റാകാം.....കാരണം ഭൂരിപക്ഷവും അടിച്ചു പൂക്കുറ്റി ആയിരിക്കും...മദ്യം അങ്ങനെ മലയാളികളെ കാര്‍ന്നു തിന്നുകയാണ്.......ഇത് എവിടെ ചെന്ന് അവസാനിക്കുമോ എന്തോ???
മദ്യം അമൃത് ആണെന്ന് പറയുന്ന മലയാളി അണ്ണന്മാരെ........ ഒരു കാര്യം ഓര്‍ക്കുക...അധികമായാല്‍ അമൃതും വിഷമാണ്.......
പിന്കുറിപ്പ്: ബിവറേജസ് കോര്‍പറേഷന്‍ കേരളത്തിലെ പതിനാല് ജില്ലകളിലും ലഹരി വിമോചന കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നു......(ഹഹഹ..........ചിരിക്കാതെ എന്ത് ചെയ്യാന്‍........)
2010, മാർച്ച് 20, ശനിയാഴ്‌ച
രണ്ടു തരം പ്രണയങ്ങള്‍.......അല്ലെങ്കില്‍ ഒരു അവാര്‍ഡ് പ്രണയവും ഒരു കമ്മേര്‍ഷ്യല്‍ പ്രണയവും...
രണ്ടു തരം പ്രണയങ്ങള്‍..........അല്ലെങ്കില്‍ ഒരു അവാര്‍ഡ് പ്രണയവും ഒരു കമ്മേര്‍ഷ്യല്‍ പ്രണയവും... അതെ, ഈ രണ്ടു പ്രണയങ്ങളും രണ്ടു തരം സിനിമകള്‍ പോലെ ആണ്...സുകുവിന്റെയും രാജുവിന്റെയും സുഹൃത്ത് ബന്ധത്തിലൂടെ ആണ് ഈ പ്രണയങ്ങളുടെ അല്ലെങ്കില്‍ സിനിമകളുടെ തുടക്കം...അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഇവരുടെ സുഹൃത്ത് ബന്ധം ആരംഭിക്കുന്നത്....
ആദ്യ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം )
ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ആണ് സുകു തന്റെ ആദ്യ കമ്മേര്‍ഷ്യല്‍ ചിത്രം റിലീസ് ചെയ്യുന്നത്... ആ ചെറു പ്രായത്തില്‍ തന്നെ അവന്റെ ആദ്യ സിനിമ ഹിറ്റ് ആയി...രാജുവിന് പാട്ടും ഡാന്‍സും സുകുവിനെ പോലെ അഭിനയിക്കാനും അറിയാത്തത് കൊണ്ട് സിനിമകളില്‍ ഒന്നും ചാന്‍സ് കിട്ടിയില്ല....താന്‍ കലാമൂല്യമുള്ള പടങ്ങളില്‍ മാത്രമേ അഭിനയിക്കുക ഉള്ളൂ എന്നും അതിനു ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ ഒന്നും ആവശ്യമില്ല എന്നും ആണ് രാജുവിന്റെ പക്ഷം...
രണ്ടാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും പ്ലസ് ടു വിനു ചേര്ന്നു... ചെന്നപ്പോള്‍ തന്നെ സുകു തന്റെ ചിത്രത്തിലേക്ക് വേണ്ട പുതിയ നായികമാര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു...ആദ്യ സിനിമ തന്നെ ഹിറ്റ് ആക്കിയ സുകു ഇതിനകം തന്നെ മികച്ച ഒരു നടനായി കഴിഞ്ഞിരുന്നു...അത് കൊണ്ട് നായികമാര്‍ക്ക് ക്ഷാമമോന്നുമുണ്ടായില്ല ...
രാജു ആകട്ടെ ഇത്തവണയും പച്ച തൊട്ടില്ല.......മരുന്നിനു പോലും ഒന്നുമില്ല...
മൂന്നാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ബിരുദ പഠനത്തിനായി ചേര്ന്നു. സുകുവിന്റെ രണ്ടു മൂന്നു പടങ്ങള്‍ ഹിറ്റ് ആയി തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു...സിനിമ എന്ന ഈ കലയെ തിരിച്ചറിഞ്ഞ സുകുവിനു ഇപ്പോള്‍ പുതിയ നായികാ എന്ന് പറയുന്നത് ഒരു പ്രശ്നമാല്ലതായി മാറിയിരിക്കുന്നു. രാജുവിന് ഇത്തവണയും രക്ഷയില്ല.... കലാമൂല്യമുള്ള പടങ്ങള്‍ ഒന്നും കിട്ടിയില്ല. സിനിമ അഭിനയത്തില്‍ തന്നെ താല്പര്യം നശിച്ച രാജു മദ്യം, സിഗരറ്റ് തുടങ്ങിയ മേച്ചില്‍ പുരങ്ങളിലേക്ക് പ്രവേശിക്കുന്നു.....
രാജുവും സുകുവും ബിരുദ പഠനത്തിനായി ചേര്ന്നു. സുകുവിന്റെ രണ്ടു മൂന്നു പടങ്ങള്‍ ഹിറ്റ് ആയി തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു...സിനിമ എന്ന ഈ കലയെ തിരിച്ചറിഞ്ഞ സുകുവിനു ഇപ്പോള്‍ പുതിയ നായികാ എന്ന് പറയുന്നത് ഒരു പ്രശ്നമാല്ലതായി മാറിയിരിക്കുന്നു. രാജുവിന് ഇത്തവണയും രക്ഷയില്ല.... കലാമൂല്യമുള്ള പടങ്ങള്‍ ഒന്നും കിട്ടിയില്ല. സിനിമ അഭിനയത്തില്‍ തന്നെ താല്പര്യം നശിച്ച രാജു മദ്യം, സിഗരറ്റ് തുടങ്ങിയ മേച്ചില്‍ പുരങ്ങളിലേക്ക് പ്രവേശിക്കുന്നു.....
നാലാമത്തെ സിനിമ ( അവാര്‍ഡും കമ്മേര്ഷ്യലും)
രണ്ടു പേരും ബിരുധാനന്ധര ബിരുദത്തിനു ചേര്ന്നു... അവിടെ കുറച്ചു കലാമൂല്യമുള്ള നായികമാര്‍ ഉണ്ടായിരുന്നു... ചെലപ്പോള്‍ നായികമാരുടെ പ്രായം ഒരു കാരണം ആയിരിക്കാം....അതുകൊണ്ട് തന്നെ സുകുവിന്റെ കമ്മേര്‍ഷ്യല്‍ പടങ്ങളിലെക്കുള്ള ക്ഷണം കുറച്ചു നായികമാര്‍ നിരസിക്കുകയും ചെയ്തു...ദോഷം പറയരുതല്ലോ......രാജുവിന് ഒരു പടത്തില്‍ അഭിനയിക്കാന്‍ പറ്റി...രാജുവിന്റെ ആഗ്രഹം പോലെ തന്നെ കലാമൂല്യമുള്ള ഒരു സിനിമ....പാട്ടില്ല, ഡാന്‍സ് ഇല്ല, സ്ടണ്ടില്ല...സൂര്യ പ്രകാശം ഉണ്ടെങ്കില്‍ മാത്രം ഷൂട്ടിംഗ്. ചെലവു കുറച്ചു നിര്‍മിച്ച ഒരു അവാര്‍ഡ് സിനിമ... എന്തായാലും സിനിമ പൂര്‍ത്തിയായി തീയറ്ററുകളില്‍ എത്തി... കഷ്ടം.......അല്ലാതെന്തു പറയാന്‍.......കമ്മേര്‍ഷ്യല്‍ പടങ്ങള്‍ക്കിടയില്‍ ഒരു അവാര്‍ഡ് പടം...പൊട്ടി....എട്ടു നിലയില്‍ പൊട്ടി... ഇത് അറിഞ്ഞു മനസ് തകര്‍ന്ന രാജു ഒരു ശപധമെടുത്തു...ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും സിനിമ ആയിരിക്കും.......
അഞ്ചാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ജോലിയില്‍ പ്രവേശിക്കുന്നു....സുകു തന്റെ പുതിയ സിനിമയിലേക്കുള്ള നായികയെ അവിടെ കണ്ടെത്തി...ആ പടവും ബോക്സ് ഓഫീസില്‍ ഹിറ്റ് ആയി...ആ സിനിമയോട് കൂടി തന്റെ സിനിമ അഭിനയം നിര്‍ത്താനുള്ള ചരിത്ര പരമായ തീരുമാനം സുകു പ്രഖ്യാപിച്ചു... അങ്ങനെ കമ്മേര്‍ഷ്യല്‍ പടങ്ങള്‍ മാത്രം അഭിനയിച്ചു വിജയിച്ച സുകു വിശ്രമ ജീവിതത്തിലേക്ക്....
രാജുവകട്ടെ.... തന്റെ അവാര്‍ഡ് സിനിമയിലെ ടൈറ്റില്‍ സോന്ഗ് പാടി കാലം കഴിക്കുന്നു ( ആ സിനിമയില്‍ ഒറ്റ പാട്ടേ ഉണ്ടായിരുന്നുള്ളൂ.......പേരെഴുതി കാണിക്കുമ്പോള്‍ ഉള്ള ഒരു കവിത.....)
-ശുഭം -
-ശുഭം -
ക്ഷണം കൊണ്ടൊരു അപമാനം...
ക്ഷണം...........
കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ഇന്ത്യക്കാരുടെ എല്ലാം തന്നെ സൂപ്പര്‍ സ്റ്റാര്‍ ആയ അല്ലെങ്കില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ പത്താളുകള്‍ അറിയുന്ന ബിഗ് ബി യെ tourism ambassadar ആകാന്‍ ഔദ്യോഗികമായി തന്നെ ക്ഷണിച്ചിരിക്കുന്നു...ബിഗ് ബി യിലൂടെ കേരള ടൂറിസം അഭിവൃധിപെടുത്തുക എന്നതാണ് ലക്‌ഷ്യം....
ബിഗ് ബി സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും " God's own country" എന്ന് എടുത്തു പറയുകയും ചെയ്തു...
അപമാനം......
ഈ അപമാനം എന്ന് പറയുന്നത് ബിഗ് ബി ക്ക് മാത്രമല്ല കേരളത്തിലെ സാധാരണ ജനങ്ങളായ ഞങ്ങള്‍ക്ക് കൂടിയാണ് എന്ന് മുഖവുരയായി പറയട്ടെ.........
കാര്യത്തിലേക്ക് വരാം... ക്ഷണം അറിഞ്ഞ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം വിചിത്രമായ... സാധാരണക്കാരായ ജനങ്ങള്‍ അധികം ചിന്തിക്കാന്‍ ഇടയില്ലാത്ത ഒരു കാരണം കണ്ടു പിടിക്കുന്നു. ബിഗ് ബി ഗുജറാത്ത് സര്‍ക്കാരിന്റെ tourism ambassadar ആണ്. അവിടെ ഭരിക്കുന്നത് ബി ജെ പി ആണ്.......അതുകൊണ്ട് ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ പറ്റില്ല...ഇത് കേട്ട കേരള സര്‍ക്കാര്‍ തന്നെ അപ്പോളാണ് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് ചിന്തിക്കുന്നത് ... എന്തായാലും പഴയ രാജഭരണ കാലത്തെ അനുസ്മരിപ്പിക്കും വിധം അപ്പോള്‍ തന്നെ കേന്ദ്ര ഉത്തരവ് ശിരസാ വഹിക്കുകയും നടപ്പിലാക്കുകയും ചെയ്തു... ഇത് കെട്ട് ഏതാണ്ട് മൂന്നു മൂന്നര കോടി വരുന്ന മല്ലുസ് പൊട്ടിച്ചിരിചെന്നാണ് കേള്‍വി.........അതില്‍ ഒരു മല്ലു ആയ എന്റെ ചിരി ഇവിടെ രേഖപ്പെടുത്തുന്നു......
ഹഹഹഹഹ.................ഹഹഹഹഹ.................ഹഹഹഹഹ.................
അമിതാഭ് ബച്ചന്‍ എന്ന ബിഗ് ബി യുടെ ഒരു മത്സരത്തിനു സാധ്യത പോലുമില്ലാത്ത താര മൂല്യം ചൂഷണം ചെയ്തു കേരള ടൂറിസം വികസിപ്പിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് മുകളില്‍ കാര്‍ക്കിച്ചു തുപ്പുകയാണ് കപട ബുദ്ധിജീവികള്‍ ആയ പാര്‍ട്ടിയിലെ ''അണ്ണന്മാര്‍"ചെയ്തത്...
ഇങ്ങനെയുള്ള ''നല്ല'' തീരുമാനങ്ങള്‍ മൃത പ്രായയായി കൊണ്ടിരിക്കുന്ന ഈ പാര്‍ട്ടിയെ വിഷം കൊടുത്തു കൊല്ലുന്നതിനു ഉപകരിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല... ഈ തീരുമാനം എടുത്ത ''അണ്ണന്മാര്‍ക്ക്" "നമോവാഗവും" അതില്‍ സാധാരണക്കാരനായ ഒരു മല്ലുവിന്റെ "മാനദണ്ടവും" രേഖപ്പെടുത്തുന്നു... (ref : മായിന്കുട്ടി വി )
പിന്കുറിപ്പ്: കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനം അറിഞ്ഞ ബിഗ് ബി പൊട്ടിക്കരഞ്ഞെന്നും "എനിക്കിനി ജീവിക്കണ്ട" എന്ന് പറഞ്ഞു കൊണ്ട് ജുഹു ബീച്ചില്‍ ചെന്ന് കടലില്‍ ചാടി ആത്മഹത്യാ ചെയ്യാന്‍ ശ്രമിച്ചു എന്നും ആണ് കേള്‍വി.....
2010, മാർച്ച് 12, വെള്ളിയാഴ്‌ച
നാലു കെട്ട് അഥവാ നാലാമത്തെ കെട്ട്.....
അന്ന് കോളേജിലെ ആര്‍ട്സ് ക്ലബ് ഉത്ഘാടനം ആയിരുന്നു. അത്രക്കൊന്നും പ്രശസ്തന്‍ അല്ലാത്ത ഒരു സിനിമ താരം ആയിരുന്നു ഉത്ഘാടകന്‍. പുള്ളിക്ക് അധികം ജോലിത്തിരക്കുകള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് നേരത്തെ തന്നെ വന്നു. ആര്‍ട്സ് ക്ലബ് ഉത്ഘടനതിനു പുറമേ അന്ന് ആ കോളേജില്‍ വേറൊരു ഉത്ഘാടനം കൂടി നടന്നു. മറ്റൊന്നുമല്ല....ഒരു കര്‍ട്ടന്റെ കൂടി ഉത്ഘാടനം...സ്റ്റേജില്‍ ഒക്കെ ഉപയോഗിക്കില്ലെ ....അത്തരത്തില്‍ ഉള്ള ഒരു വലിയ കര്‍ട്ടന്റെ......ഇത് വായിക്കുമ്പോള്‍ ഇതൊക്കെ ഒരു വാര്തയാണോ എന്ന് തോന്നുമായിരിക്കും...പക്ഷെ ദാരിദ്ര്യം പിടിച്ച ആ ചെറിയ കോളേജില്‍ പിള്ളാര് പിരിവെടുത്തു വാങ്ങിയ ആ കര്‍ട്ടന്‍ ഒരു വാര്‍ത്ത പ്രാധാന്യമുള്ള സാധനം തന്നെ ആയിരുന്നു. ഉത്ഘടകാനായി വന്ന സിനിമ താരം കാര്ട്ടന്റെ ഉത്ഘാടനംഅത് ഉയര്‍ത്തി ഗംഭീരമായി നടത്തുകയും അതിനു ശേഷം കാര്ട്ടനെ കുറിച്ചും
അതിന്റെ ഉപയോഗത്തെ കുറിച്ചും വചാലനകുകയും ചെയ്തു. അദ്ദേഹം പഠിച്ച കോളേജില്‍ കാര്‍ട്ടന്‍ ഇല്ലായിരുന്നു എന്നും അതുകൊണ്ട് ഈ കോളേജില്‍ കര്‍ട്ടന്‍ ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് ചാരിതാര്‍ത്ഥ്യം ഉണ്ട് എന്നും പറഞ്ഞു നിര്‍ത്തി. അതിനു ശേഷം ചില അല്ലറ ചില്ലറ പ്രസംഗങ്ങള്‍ കഴിഞ്ഞു......
ഒരു അനൌന്‍സ്മെന്റ്... മറ്റൊന്നുമല്ല.....കര്‍ട്ടന്‍ ഉത്ഘടനതിന്റെ സന്തോഷം പങ്കു വയ്ക്കാനായി ഒരു നാടകം...തേര്‍ഡ് DC അണ്ണന്മാരുടെ വക......നാടകത്തിന്റെ പേര് നാലുകെട്ട്........... ടിം .........
ഉത്ഘടനതിനു വന്ന സിനിമ താരം ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ നാടകം കൂടി കണ്ടിട്ട് പോകാം എന്ന് പറഞ്ഞു അവിടെ തന്നെ ഇരുന്നു...അങ്ങനെ പ്രമുഖര്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ വന്‍ സദസ്സ് പുതിയ കുര്‍ത്ടന്‍ പൊക്കിയുള്ള ആദ്യ നാടകം കാണാന്‍ ആകാംഷ പുളകിതരായി ഇരിക്കുകയാണ്........
വീണ്ടും അനൌന്‍സ്മെന്റ്.... അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു...ടിം......
അതാ കുര്‍ത്ടന്‍ പൊങ്ങുന്നു....
രണ്ടു പേര്‍ പ്രവേശിക്കുന്നു...ഒരാളുടെ കയ്യില്‍ ഒരു ചെറിയ ചരട്....അയാള്‍ അത് ഉയര്‍ത്തി കാട്ടുന്നു... മറ്റെയാള്‍ പറയുന്നു......ഒന്ന് കെട്ട്.
അയാള്‍ ചരടില്‍ ഒരു കെട്ട് ഇട്ടു.
മറ്റെയാള്‍ വീണ്ടും പറയുന്നു......രണ്ടു കെട്ട്.
രണ്ടാമത്തെ കെട്ടിട്ടു....
മൂന്ന് കെട്ട്....
കേള്‍ക്കേണ്ട താമസം......ഇട്ടു മൂന്നാമത്തെ കെട്ട്......
കെട്ടേണ്ട താമസം ......മറ്റെയാള്‍ പറഞ്ഞു: കെട്ട് നാലു കെട്ട്.....
കെട്ടി .....നാലാമതും .......
നാലുകെട്ട് എന്ന നാടകം ഇവിടെ അവസാനിച്ചിരിക്കുന്നു.......വീണ്ടും അനൌന്‍സ്മെന്റ്...
അപ്പോളാണ് ഞങ്ങള്‍ക്ക് മനസിലായത്......ഈ നാടകത്തിന്റെ പേര് നാലുകെട്ട് എന്നല്ല...........നാലാമത്തെ കെട്ട് എന്നാണെന്ന്..........
2010, ഫെബ്രുവരി 28, ഞായറാഴ്‌ച
നാരാനത്തു ഭ്രാന്തന്‍
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍.......
വീണ്ടും ഒരുനാള്‍ വരും...........
വീണ്ടും ഒരുനാള്‍ വരും.......
എന്റെ ചുടല പറന്ബിനെ......
തുട തുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ....... കടലെടുക്കും......
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്....... അമരഗീതം പോലെ..........
ആത്മാക്കള്‍ ഇഴചേര്‍ന്നു....... ഒരു അദ്വൈത പദ്മം ഉണ്ടായിവരും.........
അതിലെന്റെ കരളിന്റെ നിറവും... സുഗന്ധവും.... ഊഷ്മാവുമുണ്ടായിരിക്കും..
അതിലെന്റെ താര സ്വരത്തിന്‍ പരാഗങ്ങള്‍......... അനുരൂപമായ് അടയിരിക്കും ........
അതിനുള്ളില്‍.... ഒരു കല്പതപമാര്‍ന്ന ചൂടില്‍ നിന്ന്........ ഒരു പുതിയ മാനവനുയിര്‍ക്കും.........
അവനില്‍ നിന്നാദ്യമായി ......ഒരു വിശ്വ സ്വയം പ്രഭ പടലം........... ഈ മണ്ണില്‍ പരക്കും......
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം....... നേര് നേരുന്ന താന്തന്റെ സ്വപ്നം.....
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം............ നേര് നേരുന്ന താന്തന്റെ സ്വപ്നം.....
..........നാരാനത്തു ഭ്രാന്തന്‍ .......
വീണ്ടും ഒരുനാള്‍ വരും...........
വീണ്ടും ഒരുനാള്‍ വരും.......
എന്റെ ചുടല പറന്ബിനെ......
തുട തുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ....... കടലെടുക്കും......
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്....... അമരഗീതം പോലെ..........
ആത്മാക്കള്‍ ഇഴചേര്‍ന്നു....... ഒരു അദ്വൈത പദ്മം ഉണ്ടായിവരും.........
അതിലെന്റെ കരളിന്റെ നിറവും... സുഗന്ധവും.... ഊഷ്മാവുമുണ്ടായിരിക്കും..
അതിലെന്റെ താര സ്വരത്തിന്‍ പരാഗങ്ങള്‍......... അനുരൂപമായ് അടയിരിക്കും ........
അതിനുള്ളില്‍.... ഒരു കല്പതപമാര്‍ന്ന ചൂടില്‍ നിന്ന്........ ഒരു പുതിയ മാനവനുയിര്‍ക്കും.........
അവനില്‍ നിന്നാദ്യമായി ......ഒരു വിശ്വ സ്വയം പ്രഭ പടലം........... ഈ മണ്ണില്‍ പരക്കും......
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം....... നേര് നേരുന്ന താന്തന്റെ സ്വപ്നം.....
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം............ നേര് നേരുന്ന താന്തന്റെ സ്വപ്നം.....
..........നാരാനത്തു ഭ്രാന്തന്‍ .......
2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച
കപടപരിഷ്കാരികള്‍......
ഇത് ഒരു അത്മപരിശോധനയാണ്. ഞാനുള്‍പ്പെടെ ഉള്ള മലയാളികള്‍ക്ക് അത്യാവശ്യമായി വേണ്ടുന്ന ഒരു ആത്മപരിശോധന. ഈ അടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ഒരു യുവാവും ഒരുമിച്ചു ആത്മഹത്യ ചെയ്തിരിക്കുന്നു. കാരണം മൊബൈല്‍ ഫോണ്‍. യഥാര്‍ത്ഥത്തില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മലയാളിക്ക് അറിയില്ല എന്നാണ് എന്റെ പക്ഷം. പ്രത്യേകിച്ച് യുവാക്കള്‍ക്ക്. യുവാക്കള്‍ കൂടുതലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് പ്രേമ ഭാജനങ്ങളുമായി അര്‍ദ്ധരാത്രി വരെ സല്ലപിക്കുന്നതിനും തരം കിട്ടിയാല്‍ അവരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്തുന്നതിനുമാണ്. ഇങ്ങനെ തുറന്നു പറയുമ്പോള്‍ പലര്‍ക്കും എതിര്‍പ്പുണ്ടാകാം. പക്ഷെ ഇതൊരു യാഥാര്‍ത്ഥ്യമാണ്...
മുന്തിയ മൊബൈല്‍ ഫോണുകള്‍ ഒരു പരിഷ്കാരമായി മലയാളി കാണുന്നു. അയ്യായിരം രൂപ മാസ വരുമാനം ഉള്ളവന്‍ പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങുന്നു. ഒരു വരുമാനവും ഇല്ലാത്തവന്‍ പതിനയ്യയിരത്തിന് വാങ്ങുന്നു. അങ്ങനെ മൊബൈല്‍ ഫോണിന്റെ ഉപയോഗം അറിയാത്ത മലയാളി ബസിലും ട്രെയിനിലും വഴിയരികിലും നിന്ന് ഫോട്ടോ എടുത്തു കളിക്കുന്നു... അത് മറ്റുള്ളവരെ കാണിച്ചു കയ്യടി വാങ്ങുന്നു.
നിങ്ങളുടെ അമ്മയുടെയോ പെങ്ങളുടെയോ ഫോട്ടോ കാണുമ്പോളും നിങ്ങള്‍ ഇത് പോലെ കയ്യടിക്കുമോ???
സാംസ്‌കാരിക സമ്പന്നര്‍ എന്ന് നാഴികക്ക് നാല്‍പതു വട്ടം പറയുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ (ഞങ്ങള്‍ തന്നെ പറയുന്നത്) സാംസ്കാരികമായി അധപതിചിരിക്കുന്നു .....
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നത് രണ്ടു തരം നോട്ടങ്ങളാണ്...ഒന്ന് തുറിച്ചു നോട്ടവും മറ്റൊന്ന് എത്തി നോട്ടവും. തുറിച്ചു നോട്ടം സഹിക്കാം ....നമ്മള്‍ താഴെ നോക്കി പോയാല്‍ മതി. പക്ഷെ എത്തി നോട്ടം തടയാന്‍ നമ്മള്‍ക്ക് സാധിക്കില്ല. അന്യന്റെ സ്വകാര്യതയില്‍ എത്തി നോക്കി അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹം ലോകത്തില്‍ വരോരിടത്തും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. അന്യനെ നോക്കുന്ന സമയം സ്വയം തന്നെ തന്നെ നോക്കി ഒരു ആത്മപരിശോധന നടത്താന്‍ നിങ്ങള്‍ തയ്യാറാവുമോ???
വിശ്വ പൌരന്‍ എന്ന് ഊറ്റം കൊള്ളുന്ന...കള്ള കാഫിറെ.......കപട പരിഷ്കാരി....മലയാളി......നീ കാക ധൃഷ്ടി വെടിഞ്ഞു നിന്നെ തന്നെ ഒന്ന് നോക്കൂ........
മുന്തിയ മൊബൈല്‍ ഫോണുകള്‍ ഒരു പരിഷ്കാരമായി മലയാളി കാണുന്നു. അയ്യായിരം രൂപ മാസ വരുമാനം ഉള്ളവന്‍ പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങുന്നു. ഒരു വരുമാനവും ഇല്ലാത്തവന്‍ പതിനയ്യയിരത്തിന് വാങ്ങുന്നു. അങ്ങനെ മൊബൈല്‍ ഫോണിന്റെ ഉപയോഗം അറിയാത്ത മലയാളി ബസിലും ട്രെയിനിലും വഴിയരികിലും നിന്ന് ഫോട്ടോ എടുത്തു കളിക്കുന്നു... അത് മറ്റുള്ളവരെ കാണിച്ചു കയ്യടി വാങ്ങുന്നു.
നിങ്ങളുടെ അമ്മയുടെയോ പെങ്ങളുടെയോ ഫോട്ടോ കാണുമ്പോളും നിങ്ങള്‍ ഇത് പോലെ കയ്യടിക്കുമോ???
സാംസ്‌കാരിക സമ്പന്നര്‍ എന്ന് നാഴികക്ക് നാല്‍പതു വട്ടം പറയുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ (ഞങ്ങള്‍ തന്നെ പറയുന്നത്) സാംസ്കാരികമായി അധപതിചിരിക്കുന്നു .....
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നത് രണ്ടു തരം നോട്ടങ്ങളാണ്...ഒന്ന് തുറിച്ചു നോട്ടവും മറ്റൊന്ന് എത്തി നോട്ടവും. തുറിച്ചു നോട്ടം സഹിക്കാം ....നമ്മള്‍ താഴെ നോക്കി പോയാല്‍ മതി. പക്ഷെ എത്തി നോട്ടം തടയാന്‍ നമ്മള്‍ക്ക് സാധിക്കില്ല. അന്യന്റെ സ്വകാര്യതയില്‍ എത്തി നോക്കി അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹം ലോകത്തില്‍ വരോരിടത്തും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. അന്യനെ നോക്കുന്ന സമയം സ്വയം തന്നെ തന്നെ നോക്കി ഒരു ആത്മപരിശോധന നടത്താന്‍ നിങ്ങള്‍ തയ്യാറാവുമോ???
വിശ്വ പൌരന്‍ എന്ന് ഊറ്റം കൊള്ളുന്ന...കള്ള കാഫിറെ.......കപട പരിഷ്കാരി....മലയാളി......നീ കാക ധൃഷ്ടി വെടിഞ്ഞു നിന്നെ തന്നെ ഒന്ന് നോക്കൂ........
2010, ഫെബ്രുവരി 14, ഞായറാഴ്‌ച
ഒരു പ്രണയഗാനം കൂടി കിടക്കട്ടെ...
ശ്രീകുമാരന്‍ തമ്പി എഴുതി എം കെ അര്‍ജുനന്‍ ഈണം നല്‍കി പി ജയചന്ദ്രന്‍ അതി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനം തന്നെയായിരിക്കും ഏറ്റവും യോജിച്ചത്...
2010, ഫെബ്രുവരി 13, ശനിയാഴ്‌ച
Valentine's day ............
നാളെയാണ്.......... നാളെയാണ് ........നാളെയാണ് ..........
മറ്റൊന്നുമല്ല. നാളെയാണ് പ്രണയ ദിനം. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായിരുന്ന പ്രണയ ദിനം ഇപ്പോള്‍ മലയാളികളും ആഘോഷമാക്കിയിരിക്കുന്നു.
എല്ലാ പ്രണയ ജോടികള്‍ക്കും, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും, പ്രണയ സരോവര തീരത്ത് ചുമ്മാതെ വായിനോക്കി നില്‍ക്കുന്നവര്‍ക്കും പ്രണയദിന ആശംസകള്‍...
പിന്‍കുറിപ്പ്: ഇപ്പോള്‍ ഫ്രാന്‍സില്‍ ഒരു കര്‍ഷകന്‍ പുതിയ ഒരു വിദ്യ കണ്ടെത്തിയിരിക്കുന്നു. പ്രണയ ദിനത്തില്‍ തങ്ങളെ വഞ്ചിച്ചു പോയ പഴയ കാമുകി മാര്‍ക്കും കാമുകന്മാര്‍ക്കും ചാണകം ഉരുട്ടി മനോഹരമായ പെട്ടിയിലാക്കി അയച്ചു കൊടുക്കുക. അങ്ങനെ പക പൊക്കുക. ഈ വര്‍ഷം ഏതാണ്ട് അറുനൂറോളം ചാണക പെട്ടികള്‍ക്കു ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നു എന്നാണ് കേള്‍വി. അപ്പോള്‍ ആ സംരഭവും വിജയിക്കട്ടെ. അവശര്‍ക്ക് ഒരു ആശ്വാസമാകട്ടെ...
മറ്റൊന്നുമല്ല. നാളെയാണ് പ്രണയ ദിനം. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായിരുന്ന പ്രണയ ദിനം ഇപ്പോള്‍ മലയാളികളും ആഘോഷമാക്കിയിരിക്കുന്നു.
എല്ലാ പ്രണയ ജോടികള്‍ക്കും, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും, പ്രണയ സരോവര തീരത്ത് ചുമ്മാതെ വായിനോക്കി നില്‍ക്കുന്നവര്‍ക്കും പ്രണയദിന ആശംസകള്‍...
പിന്‍കുറിപ്പ്: ഇപ്പോള്‍ ഫ്രാന്‍സില്‍ ഒരു കര്‍ഷകന്‍ പുതിയ ഒരു വിദ്യ കണ്ടെത്തിയിരിക്കുന്നു. പ്രണയ ദിനത്തില്‍ തങ്ങളെ വഞ്ചിച്ചു പോയ പഴയ കാമുകി മാര്‍ക്കും കാമുകന്മാര്‍ക്കും ചാണകം ഉരുട്ടി മനോഹരമായ പെട്ടിയിലാക്കി അയച്ചു കൊടുക്കുക. അങ്ങനെ പക പൊക്കുക. ഈ വര്‍ഷം ഏതാണ്ട് അറുനൂറോളം ചാണക പെട്ടികള്‍ക്കു ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നു എന്നാണ് കേള്‍വി. അപ്പോള്‍ ആ സംരഭവും വിജയിക്കട്ടെ. അവശര്‍ക്ക് ഒരു ആശ്വാസമാകട്ടെ...
2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച
കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..........
കവി, ഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്ത് കേരളത്തില്‍ നിറഞ്ഞു നിന്ന സര്‍ഗ സാനിധ്യം. അതെ, ഗിരീഷ് പുത്തഞ്ചേരി...ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞു. എഴുതിയ മധുര ഗാനങ്ങള്‍ ബാക്കി വച്ച് കൊണ്ടും എഴുതാന്‍ ബാക്കിയാക്കിയ അതി മധുര ഗാനങ്ങള്‍ മനസ്സില്‍ വച്ച് കൊണ്ടും അദ്ദേഹം കാല യവനികക്കുള്ളില്‍ മറഞ്ഞു. അദ്ധേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ആദരാഞ്ജലികള്‍ ...................
അദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ...........
''കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ............. ''
''പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം''
അദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ...........
''കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ............. ''
''പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം''
2010, ഫെബ്രുവരി 3, ബുധനാഴ്‌ച
കൊച്ചിന്‍ ഹനീഫക്ക് അന്ത്യാഞ്ജലി..........
മുഖവുര വേണ്ടാത്ത നടന്‍. സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ശ്രി. കൊച്ചിന്‍ ഹനീഫ ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞു. എഴുപതുകളുടെ അവസാനം സിനിമയിലേക്ക് വന്ന ഈ മഹാനടന്‍ സിനിമയില്‍ തന്റെതായ ഒരു ശൈലി ഉണ്ടാക്കിയിരുന്നു. വില്ലനായും ഹാസ്യതരമായും സ്വഭാവ നടനായും തിളങ്ങി. മലയാളത്തില്‍ മാത്രമല്ല തെക്കേ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കൊച്ചിന്‍ ഹനീഫക്ക് പകരം വക്കാന്‍ കൊച്ചിന്‍ ഹനീഫ മാത്രം...ആദരാഞ്ജലികള്‍ ...........
2010, ജനുവരി 31, ഞായറാഴ്‌ച
കല്യാണപിറ്റേന്ന് ...
ഇന്ന് ജനുവരി മുപ്പത്തിയൊന്നു രണ്ടായിരത്തിപത്ത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു ''കല്യാണപിറ്റേന്ന്'' ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ അനുജത്തിയുടെ വിവാഹമായിരുന്നു ഫെബ്രുവരി ഒന്ന് രണ്ടായിരത്തി ഒന്‍പതിന്. ഞാന്‍ ഉറങ്ങാതിരുന്ന ചുരുക്കം ചില രാത്രികളില്‍ ഒന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസം. നാളെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന പ്രിയപ്പെട്ട അനുജത്തിക്കും അളിയനും ഇനിയും ഒരുപാടു വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്ന് സര്‍വേശരനോട് പ്രാര്‍ത്ഥിക്കുന്നു...
Danny...Danniel Thomson. ''No arguments. I am leaving''
ടി വി ചന്ദ്രന്റെ ഡാനി ഇന്ന് വീണ്ടും കണ്ടു. ഇപ്പോള്‍ ഇങ്ങനെ ഒരു സാധനം ഇവിടെ ഉള്ളത് കൊണ്ട് രണ്ടു വാക്കുകള്‍ എഴുതാതിരിക്കാന്‍ വയ്യ. ഒരു മനുഷ്യന്റെ ജീവിതം വളരെ മനോഹരമായി, അയാളുടെ വിഷമതകള്‍ മറ്റുള്ളവര്‍ക്ക് തമാശയായി അവതരിപ്പിച്ചിരിക്കുന്നു. ആരോടും പരിഭവമില്ല. പിണക്കവും ഇല്ല. ജീവിതത്തിനു ഒരു അര്‍ത്ഥവുമില്ല. ഡാനി ചുമ്മാതെ ജീവിച്ചു മരിച്ചു. ഇപ്പോളും ജീവിച്ചിരിക്കുന്ന ഡാനിമാരെ മനസ്സില്‍ ഓര്‍ക്കുന്നു. അവരും ഒരു നാള്‍ മരിക്കും. അപ്പോളും കുറെ ഡാനിമാര്‍ ജീവിച്ചിരിക്കും. ഡാനിമാര്‍ ഇല്ലാതെ എന്ത് ലോകം. അവരില്ല എങ്കില്‍ മാഗിമാര്‍ക്ക് നിലനില്പില്ലല്ലോ. ടി വി ചന്ദ്രന് അഭിവാദനങ്ങള്‍. ഒപ്പം ഡാനിക്കും...
''No arguments. I am leaving''
Danny.
''No arguments. I am leaving''
Danny.
2010, ജനുവരി 30, ശനിയാഴ്‌ച
മണല്‍ക്ഷാമം രൂക്ഷം....ലവന്‍ ഗണപതി ആകുമോ???
ഒരു ലോഡ് മണല് കിട്ടിയിട്ട് വേണം ഒന്ന് കല്യാണം കഴിക്കാന്‍...ചിരിക്കരുത്...ഇത് സത്യമാണ്...എന്റെ ഒരു സുഹൃത്ത് വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ക്കും (ചില നാട്ടുകാര്‍ക്കും) താല്പര്യം. അതിന്റെ പ്രാരംഭ നടപടി ആയി വീട് പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. പുനരുദ്ധാരണം എന്ന് പറഞ്ഞാല്‍ വലിയ ഉദ്ധാരണം ഒന്നുമില്ല. വീടിനോട് ചേര്‍ന്ന് ഒരു മുറി ഇറക്കുക. വരുന്ന പെങ്കൊച്ചിനു താമസിക്കണ്ടേ...ആധ്യഘട്ടമായി വാനം തോണ്ടല്‍ കഴിഞ്ഞു. തറ കെട്ടാന്‍ വേണ്ടി ഉള്ള കല്ല്, സിമന്റ് ആദിയായവ എല്ലാം കിട്ടി... പക്ഷെ മണല്‍ ഇല്ല. മണല്‍ കിട്ടാനില്ല. മണല്‍ എവിടെ???
മന്ത്രി പറയുന്നു മണല്‍ ടാമിലുണ്ട്. ചെന്ന് മുങ്ങി എടുത്താല്‍ മതി എന്ന്...അതിനായി പ്രത്യേകമായി എന്തോ കോര്‍പരേഷന്‍ സ്ഥാപിക്കാന്‍ പോകുന്നു എന്നും പറയുന്നു. മണല്‍ വാരല്‍ കോര്‍പരേഷന്‍. ... വേറൊരു പുള്ളിക്കാരന്‍ പറയുന്നു മണല്‍ ഇറാനില്‍ നിന്നും കൊണ്ട് വരുമെന്ന്. അണ്ണാ...ഈ ഇറാന്‍ , ഉഗാണ്ട എന്നൊക്കെ പറഞ്ഞു ആളുകളെ പേടിപ്പിക്കാതെ ( കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ എന്ന് അസൂയാക്കാര്‍) വല്ലോം നടക്കുമോ എന്ന് പറ. ഒരു കല്യാണ കാര്യമാണ്. അതോ മണല് കിട്ടാതെ ലവന്റെ കല്യാണം ഒരു ഗണപതി കല്യാണം പോലെ ആകുമോ??? അങ്ങനെ വരികയാണെങ്കില്‍ മണല്‍ കിട്ടാതെ ഇരുന്നതിനാല്‍ കല്യാണം കഴിക്കാത്ത ഏക വ്യക്തി എന്ന ഖ്യാതി ലവന്‍ അടിക്കും.
പിന്‍കുറിപ്പ്: വാനം വെട്ടിയ കുഴി ഇപ്പോള്‍ ആന ഇറങ്ങാതിരിക്കാന്‍ തീര്‍ത്ത കിടങ്ങ് പോലെയായി. ആളുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചാടി കടക്കേണ്ട അവസ്ഥയും വയ്യാത്ത അച്ഛന് വീട്ടിന്നു പുറതോട്ടിറങ്ങാന്‍ പറ്റാത്ത അവസ്ഥയുമായി മാറി...
ഈ കദന കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കയാണ്. എനിക്കൊന്നു കല്യാണം കഴിക്കണമെങ്കില്‍ വീടിനു ഒരു സമൂല മാറ്റം വരുത്തേണ്ടി വരും. ഇപ്പോള്‍ തന്നെ ഞാന്‍ ഹാള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മുന്‍പിലത്തെ മുറിയില്‍ വളരെ കഷ്ടപ്പെട്ടാണ് ഉറങ്ങുന്നത്. പെണ്ണുമായി അവിടെ കിടന്നാല്‍.....ആളുകള്‍ എന്ത് വിചാരിക്കും....ഛെ അല്ലേല്‍ ലവള്‍ എന്ത് കരുതും. അതുകൊണ്ട് ഞാന്‍ കരുതുന്നത് ഇറാനില്‍ നിന്നും മണ്ണ് വന്നാല്‍ കെട്ടാം എന്നാണ്. മണ്ണ് വന്നില്ലെങ്കില്‍ മൂക്കില്‍ പല്ലുമായി പുര പൊളിക്കാന്‍ നോക്കാം...
ഇതിനുള്ള മരുന്ന് തന്ന ലവന് നന്ദി.
മന്ത്രി പറയുന്നു മണല്‍ ടാമിലുണ്ട്. ചെന്ന് മുങ്ങി എടുത്താല്‍ മതി എന്ന്...അതിനായി പ്രത്യേകമായി എന്തോ കോര്‍പരേഷന്‍ സ്ഥാപിക്കാന്‍ പോകുന്നു എന്നും പറയുന്നു. മണല്‍ വാരല്‍ കോര്‍പരേഷന്‍. ... വേറൊരു പുള്ളിക്കാരന്‍ പറയുന്നു മണല്‍ ഇറാനില്‍ നിന്നും കൊണ്ട് വരുമെന്ന്. അണ്ണാ...ഈ ഇറാന്‍ , ഉഗാണ്ട എന്നൊക്കെ പറഞ്ഞു ആളുകളെ പേടിപ്പിക്കാതെ ( കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ എന്ന് അസൂയാക്കാര്‍) വല്ലോം നടക്കുമോ എന്ന് പറ. ഒരു കല്യാണ കാര്യമാണ്. അതോ മണല് കിട്ടാതെ ലവന്റെ കല്യാണം ഒരു ഗണപതി കല്യാണം പോലെ ആകുമോ??? അങ്ങനെ വരികയാണെങ്കില്‍ മണല്‍ കിട്ടാതെ ഇരുന്നതിനാല്‍ കല്യാണം കഴിക്കാത്ത ഏക വ്യക്തി എന്ന ഖ്യാതി ലവന്‍ അടിക്കും.
പിന്‍കുറിപ്പ്: വാനം വെട്ടിയ കുഴി ഇപ്പോള്‍ ആന ഇറങ്ങാതിരിക്കാന്‍ തീര്‍ത്ത കിടങ്ങ് പോലെയായി. ആളുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചാടി കടക്കേണ്ട അവസ്ഥയും വയ്യാത്ത അച്ഛന് വീട്ടിന്നു പുറതോട്ടിറങ്ങാന്‍ പറ്റാത്ത അവസ്ഥയുമായി മാറി...
ഈ കദന കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കയാണ്. എനിക്കൊന്നു കല്യാണം കഴിക്കണമെങ്കില്‍ വീടിനു ഒരു സമൂല മാറ്റം വരുത്തേണ്ടി വരും. ഇപ്പോള്‍ തന്നെ ഞാന്‍ ഹാള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന മുന്‍പിലത്തെ മുറിയില്‍ വളരെ കഷ്ടപ്പെട്ടാണ് ഉറങ്ങുന്നത്. പെണ്ണുമായി അവിടെ കിടന്നാല്‍.....ആളുകള്‍ എന്ത് വിചാരിക്കും....ഛെ അല്ലേല്‍ ലവള്‍ എന്ത് കരുതും. അതുകൊണ്ട് ഞാന്‍ കരുതുന്നത് ഇറാനില്‍ നിന്നും മണ്ണ് വന്നാല്‍ കെട്ടാം എന്നാണ്. മണ്ണ് വന്നില്ലെങ്കില്‍ മൂക്കില്‍ പല്ലുമായി പുര പൊളിക്കാന്‍ നോക്കാം...
ഇതിനുള്ള മരുന്ന് തന്ന ലവന് നന്ദി.
2010, ജനുവരി 19, ചൊവ്വാഴ്ച
മകള്‍........
രഞ്ജിത് അണിയിച്ചൊരുക്കിയ [രേവതി സംവിധാനം ചെയ്ത ''മകള്‍'' ] ''കേരള കഫെ'' ആണ് ആധാരം. പുഞ്ചിരിക്കുന്ന മുഖത്തിന് പിന്നില്‍ ഒളിപ്പിച്ചിരിക്കുന്ന കടുത്ത ചതിയുടെ മുഖം ആരും കാണുന്നില്ല. എത്രയോ മക്കള്‍ ഈ വഞ്ചനയുടെ ബലിയാടുകള്‍ ആവുന്നു. എത്രയോ ബാല്യങ്ങള്‍ തെരുവില്‍ പൊലിയുന്നു. അല്ലെങ്കില്‍ ജീവിതാവസാനം വരെ നരകത്തില്‍ ലയിച്ചു ജീവിക്കുന്നു. ദൈവമേ, ഇവരോട് നീ പൊറുക്കുമോ??? ഇല്ല...ദൈവതിനുമാകില്ല ഇവരോട് പൊറുക്കാന്‍........മകളെ, നിന്നെ പെറ്റ വയര്‍ ഇവരോട് പൊറുക്കട്ടെ ...
2010, ജനുവരി 10, ഞായറാഴ്‌ച
തള്ളെ, ഇപ്പറഞ്ഞത് മലയാളം അല്ലെ? അതെ മലയാളം തന്നെ..............
ഞങ്ങള്‍ 2004 ഇല്‍ പഠനത്തിന്റെ ഭാഗമായി പൂനെയില്‍ പോയ കാലം. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ അഞ്ചു സുഹൃത്തുക്കളും. പോകുന്നതിനു മുന്‍പേ തന്നെ അറിയാമായിരുന്നു അവിടെ താമസത്തിന് വലിയ പ്രയാസമായിരിക്കും എന്ന്. അവിടെ ചെന്നപ്പോള്‍ ആണ് ശരിക്കും പ്രയാസം ആണ് എന്ന് മനസിലായത്. എല്ലാ ദിവസവും 2 പേര്‍ വീതം മൂന്നു ഗ്രൂപ്പ് ആയി തിരിഞ്ഞു വീട് നോക്കാന്‍ പോകും. മൊത്തം ബ്രോക്കര്‍ മാരാണ്. എവിടെ നോക്കിയാലും ബ്രോക്കെര്‍മാര്‍. ബ്രോക്കെര്‍മാര്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് . ദൈവമേ,.. പെണ്ണുങ്ങളിലും ബ്രോക്കെര്‍മാരോ? എന്തായാലും ഞാനുള്‍പ്പെട്ട ടീം ആണ് അവസാനം കൊക്കിലോതുങ്ങുന്ന ഒരു ഫ്ലാറ്റ് കണ്ടുപിടിച്ചത്. എന്തായാലും എല്ലാരേയും കൂടെ വിളിച്ചു അവിടെ കൊണ്ട് ചെന്നു. ആ ഫ്ലാറ്റ് സമുച്ചയത്തിന്റെ സെക്രട്ടറി എന്ന് പറയുന്ന ആളിന്റെ വീട്ടിലേക്കാണ് ചെന്നത്. അയാള്‍ ഞങ്ങള്‍ എവിടുന്നു വന്നവരാണ് എന്നും കേരളത്തില്‍ എവിടെയൊക്കെ ആണെന്നും ഒക്കെ ചോദിച്ചു മനസിലാക്കി. ഹിന്ദിയിലും ഇംഗ്ലീഷിലും പിന്നെ വേണ്ട, മറാത്തിയിലും ഒക്കെ ആണ് സംസാരം. എനിക്ക് അന്നും ഇന്നും ഹിന്ദി അറിയാത്തത് കൊണ്ട് ഒന്നും മനസിലായില്ല. സുഹൃത്തുക്കള്‍ തലയട്ടുന്നുണ്ട്. അയാള്‍ പറഞ്ഞത് എല്ലാം സമ്മതിച്ചു. എന്തായാലും വീട് കിട്ടിയല്ലോ...... വലിയ കാര്യം. അങ്ങനെ അവിടെ താമസം തുടങ്ങി. ഈ ആളെ ഇടയ്ക്കു കാണും. അയാള്‍ ഞങ്ങളോട് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കും. അങ്ങനെയിരിക്കുമ്പോളാണ്, ഞങ്ങള്‍ക്ക് കുക്ക് ചെയ്യുന്നതിന് വേണ്ടി ഗ്യാസ് എടുക്കണം. അഗ്രിമെന്റ് ഉണ്ടെങ്കിലെ ഗ്യാസ് കിട്ടൂ... സെക്രെടരിയോടു പറഞ്ഞു. അയാള്‍ പറഞ്ഞു നാളെ അയാളുടെ ഫ്ലാറ്റില്‍ ചെല്ലാന്‍. അഗ്രിമെന്റ് ആവശ്യമില്ല. അയാള്‍ ഗ്യാസ് എടുക്കുന്നതിനുള്ള ബുക്ക് തരാം എന്ന്.....ഓക്കേ ... ആയിക്കോട്ടെ .....വളരെ സന്തോഷം.
രാവിലെ തന്നെ അയാളുടെ ഫ്ലാറ്റില്‍ ചെന്നു. അവിടെ ചന്നപോള്‍ ആണ് അയാള്‍ ബുക്ക് അന്വേഷിക്കാന്‍ തുടങ്ങിയത്. അയാളും ഭാര്യയും മക്കളും എല്ലാം കൂടി തെരയുന്നു. അയാള്‍ തെരഞ്ഞു... തെരഞ്ഞു .... ക്ഷീണിതന്‍ ആയി ഞങ്ങളോട് വന്നു സംസാരിച്ചു കൊണ്ട് സ്വീകരണമുറിയില്‍ ഇരിക്കുന്നു. ഭാര്യ അകത്തു നിന്നും പറഞ്ഞു കൊണ്ട് വരുന്നു........"ചേട്ടാ, ബുക്ക് കിട്ടി ചേട്ടന്‍ അല്ലെ ഇത് അലമാരയില്‍ കൊണ്ട് വച്ചത്". ഞങ്ങള്‍ ഞെട്ടി പോയി. ഒപ്പം ആ മന്യദേഹവും.... ഞങ്ങള്‍ എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. "തള്ളെ, ഇപ്പറഞ്ഞത് മലയാളം അല്ലെ? അതെ മലയാളം തന്നെ". അദേഹം ഹിന്ദിയില്‍ കത്തി വയ്ക്കുന്നതിനു ഇടക്കാണ് ഇത് അറിഞ്ഞുകൂടാത്ത പാവം ഭാര്യ ഈ ചതി പറ്റിച്ചത്. പിന്നീടു ഞങ്ങളെ കാണുമ്പോളെല്ലാം അങ്ങേര്‍ക്കു മലയാളമേ നാവില്‍ വരൂ. അദേഹം തിരുവനതപുരം കാരനായിരുന്നു. ഇപ്പോളും ഞങ്ങള്‍ ഇത് പറഞ്ഞു ചിരിക്കാറുണ്ട്. .....
രാവിലെ തന്നെ അയാളുടെ ഫ്ലാറ്റില്‍ ചെന്നു. അവിടെ ചന്നപോള്‍ ആണ് അയാള്‍ ബുക്ക് അന്വേഷിക്കാന്‍ തുടങ്ങിയത്. അയാളും ഭാര്യയും മക്കളും എല്ലാം കൂടി തെരയുന്നു. അയാള്‍ തെരഞ്ഞു... തെരഞ്ഞു .... ക്ഷീണിതന്‍ ആയി ഞങ്ങളോട് വന്നു സംസാരിച്ചു കൊണ്ട് സ്വീകരണമുറിയില്‍ ഇരിക്കുന്നു. ഭാര്യ അകത്തു നിന്നും പറഞ്ഞു കൊണ്ട് വരുന്നു........"ചേട്ടാ, ബുക്ക് കിട്ടി ചേട്ടന്‍ അല്ലെ ഇത് അലമാരയില്‍ കൊണ്ട് വച്ചത്". ഞങ്ങള്‍ ഞെട്ടി പോയി. ഒപ്പം ആ മന്യദേഹവും.... ഞങ്ങള്‍ എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു. "തള്ളെ, ഇപ്പറഞ്ഞത് മലയാളം അല്ലെ? അതെ മലയാളം തന്നെ". അദേഹം ഹിന്ദിയില്‍ കത്തി വയ്ക്കുന്നതിനു ഇടക്കാണ് ഇത് അറിഞ്ഞുകൂടാത്ത പാവം ഭാര്യ ഈ ചതി പറ്റിച്ചത്. പിന്നീടു ഞങ്ങളെ കാണുമ്പോളെല്ലാം അങ്ങേര്‍ക്കു മലയാളമേ നാവില്‍ വരൂ. അദേഹം തിരുവനതപുരം കാരനായിരുന്നു. ഇപ്പോളും ഞങ്ങള്‍ ഇത് പറഞ്ഞു ചിരിക്കാറുണ്ട്. .....
Seasons Change........Do We???
ഇത് ഋതു എന്ന ശ്യാമപ്രസാദ് സിനിമ യുടെ തലക്കെട്ടാണ്... ഇന്നലെയാണ് ആ സിനിമ കണ്ടത്. അത് എന്നെ നന്നായി സ്പര്‍ശിച്ചു. ഇന്ന് ഡിസംബര്‍ പത്തു രണ്ടായിരത്തി പത്ത്... അന്ന് ഞങ്ങള്‍ മുപ്പതിയോന്നുപേര്‍ പിരിഞ്ഞു പലവഴിക്ക് പോയപ്പോള്‍ ആരോ പറഞ്ഞു പോലും... ഇന്ന് വീണ്ടും ഒത്തു കൂടാമെന്ന്...ഇന്ന് പലരും കാതങ്ങള്‍ക്കു അകലെ ആണ്... ഒത്തുകൂടല്‍ .....അത് സാധ്യമാണോ??? എന്റെ രണ്ടു കൂട്ടുകാര്‍ അതിനു തമാശ യുടെ നെറ്റിപ്പട്ടം ചാര്‍ത്തി ഇമെയില്‍ അയച്ചിരുന്നു.... ഞങ്ങള്‍ കുറച്ചു പേര്‍... എന്നും കൂടുന്നവര്‍.....ഇന്നും കൂടിയിരുന്നു.........ചിലരെയെല്ലാം വെറുതെ പ്രതീക്ഷിച്ചിരുന്നു....ആരും വന്നില്ല......വരാന്‍ സാധിക്കുന്നവരും.....ആ ഒത്തുകൂടല്‍ ഇനി സാധ്യമാണോ??? എല്ലാരേയും ഒരുമിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു പലപ്പോളും.........ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു.... പതുക്കെ പിന്‍വാങ്ങുന്നു...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)